ഒരിക്കൽ ചെങ്കടൽത്തീരത്തെ യാൻബൂ നഗരത്തിലൂടെ ഞങ്ങൾ
നടക്കുകയായിരുന്നു.ഈജിപ്തുകാരനായ തന്റെ ഒരു ശിഷ്യൻ അവിടെ തുറമുഖത്ത് അലഞ്ഞു
നടക്കുന്നു എന്നറിഞ്ഞ് സ്നേഹ സന്ദർശനത്തിനായി വന്നതാണ്
സൂഫിവര്യനായ അംജദ് അൽ ജസറ .ഒപ്പം ഞങ്ങൾ മൂന്നു പേരുണ്ട്. സൗദി പൗരനായ ഖലീൽ ഇബ്നു മാലിക്കും സിറിയക്കാരനായ ഖമർ അൽ അസദും ഞാനും.നഗരപ്രാന്തത്തിലെ ഒരു കൂടാരത്തിൽ നിന്നും ശിഷ്യനെ കണ്ടെത്തിക്കഴിഞ്ഞ് ഞങ്ങൾ ഉദ്യാനത്തിലൂടെ നടന്നു . അദ്ദേഹം ഒന്നും ഉരിയാടാതെ മറ്റെന്തോ ചിന്തയിലായിരുന്നു.
ധ്യാനത്തിലെന്ന പോലെ ഇരുന്നു .മുന്നിൽ ഞങ്ങളുമിരുന്നു. രണ്ടു പൂമ്പാറ്റകൾ വന്ന് അദ്ദേഹത്തിന്റെ തലപ്പാവിലിരുന്നു .മരുഭൂമി ഉരുക്കിയൊഴിച്ച നിറമുള്ളവ .ഇടയ്ക്ക് അവ പറന്നു പൊങ്ങി . " ദൂരങ്ങൾ എത്രയോ താണ്ടേണ്ടി വരും പൂവായിയിത്തീരുവാൻ ... ഇനിയുമലയുക .ഈ ശലഭങ്ങളുടെ സഹോദരങ്ങളായിത്തീരുവോളം "
അദ്ദേഹം അത്ര മാത്രം പറഞ്ഞു.
സൂഫിവര്യനായ അംജദ് അൽ ജസറ .ഒപ്പം ഞങ്ങൾ മൂന്നു പേരുണ്ട്. സൗദി പൗരനായ ഖലീൽ ഇബ്നു മാലിക്കും സിറിയക്കാരനായ ഖമർ അൽ അസദും ഞാനും.നഗരപ്രാന്തത്തിലെ ഒരു കൂടാരത്തിൽ നിന്നും ശിഷ്യനെ കണ്ടെത്തിക്കഴിഞ്ഞ് ഞങ്ങൾ ഉദ്യാനത്തിലൂടെ നടന്നു . അദ്ദേഹം ഒന്നും ഉരിയാടാതെ മറ്റെന്തോ ചിന്തയിലായിരുന്നു.
ധ്യാനത്തിലെന്ന പോലെ ഇരുന്നു .മുന്നിൽ ഞങ്ങളുമിരുന്നു. രണ്ടു പൂമ്പാറ്റകൾ വന്ന് അദ്ദേഹത്തിന്റെ തലപ്പാവിലിരുന്നു .മരുഭൂമി ഉരുക്കിയൊഴിച്ച നിറമുള്ളവ .ഇടയ്ക്ക് അവ പറന്നു പൊങ്ങി . " ദൂരങ്ങൾ എത്രയോ താണ്ടേണ്ടി വരും പൂവായിയിത്തീരുവാൻ ... ഇനിയുമലയുക .ഈ ശലഭങ്ങളുടെ സഹോദരങ്ങളായിത്തീരുവോളം "
അദ്ദേഹം അത്ര മാത്രം പറഞ്ഞു.
-മുനീർ അഗ്രഗാമി
No comments:
Post a Comment