മിനിക്കഥ
...............
ജാതി
..........
പത്രത്തിൽ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടാണ് സത്യശീലൻ അതിൽ കൊടുത്ത നമ്പറിൽ വിളിച്ചത്.
''സർ ,അവാർഡ് പരിഗണനയ്ക്ക്
കവിത അയക്കട്ടെ ?''
ഉടനെ മറുപടി കിട്ടി
''അയച്ചോളൂ
ഒപ്പം ജാതി സർട്ടിഫിക്കറ്റും
അയക്കാൻ മറക്കരുത് ''
നവോത്ഥാന കാലത്തെ മിശ്രവിവാഹത്തിലെ
സന്താനമായതിനാൽ സത്യശീലൻ നിന്നു വിയർത്തു .
കവിതയുടെ ജാതിയേതെന്നോർത്ത്
വീട്ടിൽ നിന്നും ഇറങ്ങി നടന്നു .
...............
ജാതി
..........
പത്രത്തിൽ അവാർഡിന് കൃതികൾ ക്ഷണിക്കുന്നു എന്ന പരസ്യം കണ്ടാണ് സത്യശീലൻ അതിൽ കൊടുത്ത നമ്പറിൽ വിളിച്ചത്.
''സർ ,അവാർഡ് പരിഗണനയ്ക്ക്
കവിത അയക്കട്ടെ ?''
ഉടനെ മറുപടി കിട്ടി
''അയച്ചോളൂ
ഒപ്പം ജാതി സർട്ടിഫിക്കറ്റും
അയക്കാൻ മറക്കരുത് ''
നവോത്ഥാന കാലത്തെ മിശ്രവിവാഹത്തിലെ
സന്താനമായതിനാൽ സത്യശീലൻ നിന്നു വിയർത്തു .
കവിതയുടെ ജാതിയേതെന്നോർത്ത്
വീട്ടിൽ നിന്നും ഇറങ്ങി നടന്നു .
-മുനീർ അഗ്രഗാമി
No comments:
Post a Comment