നഫർത്തരി
രാജ്ഞിയുടെ ശവകുടീരത്തിനരികിലൂടെ നടക്കുകയായിരുന്നു സൂഫിവര്യനായ അംജദ് അൽ
ജസറയും ശിഷ്യരും . മരുഭൂമിയിലൂടെ നടക്കുമ്പോൾ ശിഷ്യൻ ഏതോ പുരാതന
ലിഖിതങ്ങളുള്ള കല്ലിൻ കഷണങ്ങൾ പെറുക്കി കയ്യിൽ പിടിച്ചിരുന്നു .
ശവകുടീരം സന്ദർശിച്ച് ഗുഹാ സമാനമായ കവാടം കടക്കുമ്പോൾ ശിഷ്യൻ ചോദിച്ചു : ഗുരോ കല്ലുകൾ നോക്കൂ ഇതിലേതോ ഭാഷയുണ്ട് .ഫറവോയ്ക്കു മുമ്പ് മൺമറഞ്ഞ മറ്റേതോ ജനതയുടെ ലിപിയാവാം അല്ലെ ?
അദ്ദേഹം ഒന്നും മിണ്ടിയില്ല. മരുപ്പച്ചയിലെത്തി അൽപ നേരം വിശ്രമിച്ച് പോകാൻ നേരം അദ്ദേഹം ഒരില പറിച്ചു .അതിലെ ചില പാടുകൾ ശിഷ്യരെ കാണിച്ചു എന്നിട്ടു പറഞ്ഞു ,'' നോക്കൂ ,ഈ ഇലയിൽ ഒരു സന്ദേശമുണ്ട് .ഞാനതു വായിക്കാൻ ശ്രമിക്കുകയാ ണ് .മറ്റേതൊക്കെയോ ജീവികൾ കാലങ്ങളായി അതു വായിക്കുന്നുണ്ട് . എനിക്കവരുടെ ശിഷ്യനാകണമെന്നുണ്ട് "
- മുനീർ അഗ്രഗാമി
ശവകുടീരം സന്ദർശിച്ച് ഗുഹാ സമാനമായ കവാടം കടക്കുമ്പോൾ ശിഷ്യൻ ചോദിച്ചു : ഗുരോ കല്ലുകൾ നോക്കൂ ഇതിലേതോ ഭാഷയുണ്ട് .ഫറവോയ്ക്കു മുമ്പ് മൺമറഞ്ഞ മറ്റേതോ ജനതയുടെ ലിപിയാവാം അല്ലെ ?
അദ്ദേഹം ഒന്നും മിണ്ടിയില്ല. മരുപ്പച്ചയിലെത്തി അൽപ നേരം വിശ്രമിച്ച് പോകാൻ നേരം അദ്ദേഹം ഒരില പറിച്ചു .അതിലെ ചില പാടുകൾ ശിഷ്യരെ കാണിച്ചു എന്നിട്ടു പറഞ്ഞു ,'' നോക്കൂ ,ഈ ഇലയിൽ ഒരു സന്ദേശമുണ്ട് .ഞാനതു വായിക്കാൻ ശ്രമിക്കുകയാ ണ് .മറ്റേതൊക്കെയോ ജീവികൾ കാലങ്ങളായി അതു വായിക്കുന്നുണ്ട് . എനിക്കവരുടെ ശിഷ്യനാകണമെന്നുണ്ട് "
- മുനീർ അഗ്രഗാമി
No comments:
Post a Comment