കടപ്പുറത്തു
കൂടെ ഞങ്ങൾ നടന്നു. സൂഫിവര്യനായ അംജദ് അൽ ജസറയും ഞാനും .അദ്ദേഹം പാദരക്ഷകൾ
ധരിച്ചിരുന്നില്ല. "ഗുരോ അങ്ങയുടെ കാലിൽ നിറയെ മണൽത്തരികൾ പറ്റിയല്ലോ ...
ചെരിപ്പ് ഇടാമായിരുന്നില്ലേ ?" ഞാൻ ചോദിച്ചു. " നോക്കൂ മണൽത്തരികൾ എന്നെ
എടുത്തു നടക്കുന്നത് .ഒരു കയ്യിൽ നിന്നും അനേകം കൈകളിലേക്ക്
മാറ്റിപ്പിടിക്കുന്നത് .അവ ദൈവത്തിന്റെ വിരലുകളാണ് " അദ്ദേഹം പുഞ്ചിരിച്ചു.
അന്നേരം മതിലു തകർത്തെറിയുമ്പോലെ എന്റെ ചെരുപ്പുകൾ ഞാൻ കടലിലേക്കെറിഞ്ഞു.
- മുനീർ അഗ്രഗാമി
- മുനീർ അഗ്രഗാമി
No comments:
Post a Comment